പരിക്കിൽ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായി പാട്രിക് ഡോർഗു കാറിംഗ്ടണിലെ പരിശീലന ഗ്രൗണ്ടിൽ ഒറ്റയ്ക്ക് പരിശീലനം ആരംഭിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. ആഴ്സണലിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ജനുവരിയിൽ ആഴ്സണലിനെതിരെ 3-2 ന് ജയിച്ച മത്സരത്തിന് ശേഷം ഡോർഗു കളത്തിലിറങ്ങിയിട്ടില്ല. ആ മത്സരത്തിൽ ഡേവിഡ് റായയുടെ വലയിലേക്ക് താരം നേടിയ ഗോൾ ഈ സീസണിലെ മികച്ച ഗോളുകളിൽ ഒന്നായിരുന്നു.
21 കാരനായ താരത്തിന് ദീർഘകാലം വിശ്രമം വേണ്ടിവരുമെന്ന് മൈക്കൽ കാരിക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ താരം എപ്പോൾ തിരിച്ചെത്തുമെന്ന് കൃത്യമായ സമയം അദ്ദേഹം പറഞ്ഞിരുന്നില്ല.
ഏപ്രിൽ വരെ താരം പുറത്തിരിക്കുമെന്ന് ഡെൻമാർക്ക് പരിശീലകൻ സ്ഥിരീകരിച്ചിരുന്നു. ഈ സീസൺ അവസാനിക്കുന്നതിന് മുൻപ് ഡോർഗു തിരികെ കളിക്കളത്തിൽ എത്തുമെന്ന് സെന്റർ ഡെവിൽസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രീമിയർ ലീഗിലെ അവസാന ഏഴ് മത്സരങ്ങളിൽ മികച്ച പ്രകടനം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്, താരം പരിശീലനം പുനരാരംഭിച്ചത് ശുഭസൂചനയാണ്.
ലിവർപൂൾ, ചെൽസി തുടങ്ങിയ ശക്തരായ എതിരാളികൾക്കെതിരെയുള്ള വരാനിരിക്കുന്ന മത്സരങ്ങളിൽ ഡോർഗുവിന്റെ തിരിച്ചുവരവ് ടീമിന് കരുത്താകും. നേരത്തെ ലെഫ്റ്റ് സൈഡ് അറ്റാക്കിംഗ് റോളിലാണ് ഡാനിഷ് താരം കളിച്ചിരുന്നത്.
സീസൺ അവസാനിക്കുന്നതിന് മുൻപ് താരം മടങ്ങിയെത്തിയാൽ, മൈക്കൽ കാരിക് പിന്തുടരുന്ന നിലവിലെ ടീം ഫോർമേഷനിൽ തന്നെ അദ്ദേഹം തുടരാനാണ് സാധ്യത.
എങ്കിലും, മാത്യുസ് കുഞ്ഞയുൾപ്പെടെയുള്ള കളിക്കാരുമായി സ്ഥാനം നിലനിർത്താനുള്ള കടുത്ത മത്സരം ഡോർഗുവിന് നേരിടേണ്ടി വരും. പരിക്കിന് ശേഷം മടങ്ങിയെത്തുന്ന താരത്തിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിക്കുക എന്നത് വെല്ലുവിളിയായിരിക്കും.
