close
തിങ്കളാഴ്‌ച, ജൂൺ 1
Advertisement

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിലെ സമയം പാഴാക്കുന്നത് ഒഴിവാക്കാൻ കർശന നടപടികളുമായി ഫിഫ രംഗത്ത്. ടൂർണമെന്റ് ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് കളി വേഗത്തിലാക്കാൻ റഫറിമാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ ഫിഫ നൽകിയിരിക്കുന്നത്. കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഏത് പ്രവൃത്തിയും കർശനമായി നേരിടാനാണ് തീരുമാനം.

ഇനിമുതൽ ഗോൾ കിക്കുകൾക്കും ത്രോ-ഇന്നുകൾക്കും അഞ്ച് സെക്കൻഡ് മാത്രമായിരിക്കും സമയം അനുവദിക്കുക. നിശ്ചിത സമയത്തിനുള്ളിൽ പന്ത് കളിയിലേക്ക് എത്തിച്ചില്ലെങ്കിൽ എതിർ ടീമിന് പന്ത് കൈമാറും. അതുപോലെ, പകരക്കാരെ ഇറക്കുമ്പോൾ കളിക്കളം വിട്ടുപോകാൻ താരങ്ങൾ 10 സെക്കൻഡിൽ കൂടുതൽ എടുക്കാൻ പാടില്ല. റഫറിയുടെ തീരുമാനത്തിൽ ദേഷ്യപ്പെട്ട് മൈതാനം വിടുന്ന താരങ്ങൾക്ക് നേരിട്ട് ചുവപ്പ് കാർഡ് ലഭിക്കുമെന്നും ഫിഫ വ്യക്തമാക്കി.

കളിക്കാർ പരസ്പരം സംസാരിക്കുമ്പോൾ വായ മറച്ചുപിടിക്കുന്നതിനും നിയന്ത്രണമുണ്ട്. തർക്കത്തിനിടയിലാണ് ഇത്തരത്തിൽ വായ മറച്ചുപിടിക്കുന്നതെങ്കിൽ അത്തരക്കാർക്ക് ചുവപ്പ് കാർഡ് നൽകും. എന്നാൽ സൗഹൃദപരമായ സംഭാഷണങ്ങൾക്ക് ഇത് ബാധകമല്ല. കൂടാതെ, വിഎആർ (VAR) പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനും കോർണർ കിക്കുകളിലെ തെറ്റായ തീരുമാനങ്ങൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisement

കളി വേഗത്തിലാക്കാൻ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുമ്പോഴും കളിക്കാരുടെ ക്ഷമത ഉറപ്പാക്കാൻ ഓരോ പകുതിയിലും മൂന്ന് മിനിറ്റ് വീതം വാട്ടർ ബ്രേക്കുകൾ ഉണ്ടായിരിക്കുമെന്ന് ഫിഫ അറിയിച്ചു. ഫിഫ റെഫറിങ് കമ്മിറ്റി ചെയർമാൻ പിയർലൂജി കൊളിനയാണ് ഈ പുതിയ പരിഷ്കാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.

Read Also:  ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് പാരീസ് സെന്റ് ജെർമെൻ; ചരിത്രനേട്ടത്തിനരികെ

Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.