ലോകകപ്പ് വേദികളിലേക്ക് കാണികൾ സ്വന്തമായി വെള്ളക്കുപ്പികൾ കൊണ്ടുവരുന്നതിന് ഫിഫ ഏർപ്പെടുത്തിയ നിരോധനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വടക്കേ അമേരിക്കയിലെ 16 സ്റ്റേഡിയങ്ങളിലെയും നിയമങ്ങളിൽ അവസാന നിമിഷം മാറ്റം വരുത്തിക്കൊണ്ടാണ് ഫിഫയുടെ പുതിയ ഉത്തരവ്. നേരത്തെ സുതാര്യമായ കുപ്പികൾ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇപ്പോൾ അത് കർശനമായി തടഞ്ഞിരിക്കുകയാണ്.
കടുത്ത വേനലിൽ നടക്കുന്ന മത്സരങ്ങളിൽ കാണികൾക്ക് കുടിവെള്ളം ലഭിക്കാൻ വലിയ തടസ്സം നേരിടുമെന്നാണ് ആരാധകരുടെ ആശങ്ക. പണം ലാഭിക്കാനായി സ്പോൺസർമാരെ സഹായിക്കാൻ ഫിഫ നടത്തുന്ന നീക്കമാണിതെന്ന് വിമർശകർ ആരോപിക്കുന്നു. സ്റ്റേഡിയത്തിനകത്ത് വൻ തുക മുടക്കി കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ് ഇതിലൂടെയുണ്ടാകുന്നത്. ഫിഫയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടക്കുന്നുണ്ട്.
വെള്ളക്കുപ്പികൾ ആയുധമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നുമാണ് ഫിഫയുടെ വിശദീകരണം. അതേസമയം, സ്റ്റേഡിയങ്ങളിൽ ചൂട് കുറയ്ക്കുന്നതിനായി കൂളിംഗ് ടെന്റുകളും ഹൈഡ്രേഷൻ സ്റ്റേഷനുകളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കളിക്കാർക്കായി മത്സരത്തിനിടെ ഇടവേളകൾ അനുവദിക്കുന്നുണ്ടെങ്കിലും, കാണികളുടെ കാര്യത്തിൽ ഫിഫ സ്വീകരിച്ച ഈ നിലപാട് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
What next? Suncream banned and fans forced to buy it in stadiums?
For all of the effort they are going to with ‘drinks breaks’ for the players, this is such a strange, late change.
In all of our discussions, free water availability in stadiums was a key one and we were assured… https://t.co/cXjwQwhRLOpic.twitter.com/0XhGsHHECS
— Free Lions (@WeAreFreeLions) June 4, 2026

