ലോകകപ്പ് ടീം പ്രഖ്യാപനം; അമിത സമ്മർദ്ദത്തിലായിരുന്നുവെന്ന് ഗാവി
ഗുരുതരമായ രണ്ട് കാൽമുട്ട് പരിക്കുകളിൽ നിന്ന് മുക്തി നേടിയ ശേഷം സ്പെയിനിന്റെ ലോകകപ്പ് ടീം പ്രഖ്യാപനം കാണാൻ താൻ അമിത സമ്മർദ്ദത്തിലായിരുന്നുവെന്ന് ബാഴ്സലോണ താരം ഗാവി വെളിപ്പെടുത്തി.
ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ നേതൃത്വത്തിലുള്ള ടീം പ്രഖ്യാപനം ക്ലബ്ബിന്റെ ഫിസിയോതെറാപ്പിസ്റ്റുകൾക്കൊപ്പം ഇരുന്ന് കാണാൻ തന്നെ പ്രേരിപ്പിച്ചത് സഹതാരം ലാമിൻ യമാലാണെന്ന് ഗാവി വ്യക്തമാക്കി. സിഉടാറ്റ് എസ്‌പോർട്ടിവാ ജോവാൻ ഗാംപറിൽ വെച്ചാണ് ഇവർ ടീം പ്രഖ്യാപനം തത്സമയം കണ്ടത്.
“സത്യം പറഞ്ഞാൽ എനിക്ക് വല്ലാത്തൊരു പരിഭ്രമം ഉണ്ടായിരുന്നു. സ്ക്വാഡ് ലിസ്റ്റ് നേരിട്ട് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ അവിടെ വെച്ച് തന്നോടൊപ്പം ഇത് കാണാൻ ലാമിൻ എന്നോട് ആവശ്യപ്പെട്ടു. ഞങ്ങൾ ഫിസിയോകൾക്കൊപ്പം ചേർന്ന് അത് കാണുകയായിരുന്നു,” ഗാവി പറഞ്ഞു.
“ടീമിൽ എന്റെ പേര് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് ഉണ്ടായത്. ലോകകപ്പിൽ സ്പെയിനിനെ പ്രതിനിധീകരിക്കുക എന്നത് വലിയൊരു കാര്യമാണ്. എന്റെ രണ്ടാമത്തെ ലോകകപ്പിന് പോകാൻ കഴിയുന്നത് വലിയൊരു ബഹുമതിയായി കാണുന്നു.”
തന്റെ മുൻ അന്താരാഷ്ട്ര മത്സരത്തിന് കൃത്യം ഒരു വർഷത്തിന് ശേഷം ഇറാഖിനെതിരായ മത്സരത്തിലൂടെ ഗാവി സ്പെയിൻ ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇപ്പോൾ തന്റെ രണ്ടാമത്തെ ലോകകപ്പിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ബാഴ്സലോണ മിഡ്‌ഫീൽഡർ.

