ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പിൽ ഒന്നാമതെത്താനാണ് ലക്ഷ്യമെന്നും എന്നാൽ നോക്കൗട്ട് റൗണ്ടിലെ എതിരാളികളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും മൊറോക്കോ പരിശീലകൻ മുഹമ്മദ് വഹാബി പറഞ്ഞു. ഹെയ്തിക്കെതിരായ നിർണായക മത്സരത്തിന് മുന്നോടിയായാണ് പരിശീലകന്റെ പ്രതികരണം.
ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ഹെയ്തിയെ തോൽപ്പിച്ചാൽ മൊറോക്കോയ്ക്ക് ഏഴ് പോയിന്റാകും. ഇതോടെ ഗ്രൂപ്പിൽ ബ്രസീലിനെ മറികടന്ന് ഒന്നാമതെത്താൻ മൊറോക്കോയ്ക്ക് സാധിക്കും. ബ്രസീലും സ്‌കോട്ട്ലൻഡും തമ്മിലുള്ള മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ഗ്രൂപ്പ് ചാമ്പ്യന്മാരെ തീരുമാനിക്കുക. നിലവിൽ നാല് പോയിന്റുള്ള മൊറോക്കോയ്ക്ക് പ്രീക്വാർട്ടർ സാധ്യത വളരെ കൂടുതലാണ്.
മത്സരത്തിൽ നിന്ന് നേരത്തെ തന്നെ പുറത്തായെങ്കിലും, ലോകകപ്പിൽ ആദ്യ പോയിന്റ് നേടുകയെന്ന ലക്ഷ്യവുമായാണ് ഹെയ്തി കളത്തിലിറങ്ങുന്നത്. മുൻപ് ലോകകപ്പിൽ കളിച്ചപ്പോൾ മൂന്ന് മത്സരങ്ങളിലും തോറ്റ ചരിത്രം തിരുത്തിക്കുറിക്കാനാണ് അവരുടെ ശ്രമം.

