ലോകകപ്പിൽ ചരിത്രം കുറിച്ച് ആഫ്രിക്ക; നോക്കൗട്ട് റൗണ്ടിൽ ഒമ്പത് ടീമുകൾ
ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ നേട്ടവുമായി ആഫ്രിക്കൻ വൻകര. ഇത്തവണത്തെ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളാണ് യോഗ്യത നേടിയത്. ലോകകപ്പ് ചരിത്രത്തിൽ ഒരു നോക്കൗട്ട് ഘട്ടത്തിൽ ആഫ്രിക്കയിൽ നിന്ന് ഇത്രയധികം ടീമുകൾ എത്തുന്നത് ഇതാദ്യമായാണ്.
48 ടീമുകൾ മാറ്റുരയ്ക്കുന്ന പുതിയ ഫോർമാറ്റിൽ യോഗ്യത നേടിയ 32 ടീമുകളിൽ ഒമ്പതെണ്ണം ആഫ്രിക്കയിൽ നിന്നുള്ളതാണ്. മൊത്തം നോക്കൗട്ട് ടീമുകളുടെ 28.1 ശതമാനം വരും ഇത്. ലോകകപ്പ് ചരിത്രത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾ കൈവരിക്കുന്ന ഏറ്റവും ഉയർന്ന പ്രാതിനിധ്യമാണിത്.
മൊറോക്കോ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ്, കേപ് വേർഡ്, സെനഗൽ, ഘാന, ഡിആർ കോംഗോ, അൾജീരിയ എന്നീ ഒമ്പത് ടീമുകളാണ് ഈ നേട്ടത്തിൽ പങ്കാളികളായത്.
ഈ ചരിത്രനേട്ടത്തിലൂടെ 2026 ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടാനായി മുമ്പത്തേക്കാൾ കൂടുതൽ ടീമുകൾ ആഫ്രിക്കയിൽ നിന്ന് മത്സരിക്കുമെന്ന് ഉറപ്പായി.

