ആദ്യ കിക്ക് എടുക്കുന്നത് ഋഷിയാണ്. എന്നാൽ ബംഗ്ലാദേശ് ഗോൾകീപ്പർ മഹിൻ വലതുവശത്തേക്ക് ചാടി അത് തടഞ്ഞിട്ടു.
അടുത്തതായി മുർഷെദ് പന്ത് വലയുടെ വലതുമൂലയിലേക്ക് ശക്തമായി അടിച്ച് കയറ്റി ബംഗ്ലാദേശിന് ലീഡ് നൽകി.
ഇന്ത്യക്ക് വേണ്ടി അർബാഷ് കിക്കെടുത്തു, കൃത്യമായി ഗോളാക്കി ഇന്ത്യയെ ഒപ്പമെത്തിച്ചു.
ചന്ദൻ റോയ് ഗോൾ നേടിയതോടെ ബംഗ്ലാദേശ് വീണ്ടും മുന്നിലെത്തി.
സാംസൺ പന്ത് ഇടത് മൂലയിലേക്ക് അടിച്ചപ്പോൾ ബംഗ്ലാദേശ് ഗോൾകീപ്പർക്ക് ദിശ തെറ്റി.
അബ്ദുൾ ഫഹീം ഗോൾ നേടിയ ശേഷം തന്റെ ജഴ്സിയിൽ ചുംബിച്ചു. ബംഗ്ലാദേശ് വിജയത്തിനടുത്തെത്തി.
എന്നാൽ ഇന്ത്യ വിട്ടുകൊടുക്കാൻ തയ്യാറായില്ല. വിശാൽ ഗോൾ നേടിയതോടെ സ്കോർ വീണ്ടും തുല്യമായി.
(ഇന്ത്യൻ ഗോൾകീപ്പർ സൂരജ് സിംഗ് കാലിന് പരിക്കേറ്റതിനെ തുടർന്ന് താഴെ വീണു, വൈദ്യസഹായം തേടി. ഇത് സമയം കളയാനുള്ള തന്ത്രമാണോ എന്ന് വ്യക്തമല്ല. എങ്കിലും മത്സരത്തിലുടനീളം താരം പലതവണ വീണിരുന്നു).
സാമുവൽ റാക്സം എടുത്ത കിക്ക് ക്രോസ് ബാറിൽ തട്ടി പുറത്തായി. ബംഗ്ലാദേശിന് പിഴച്ചു.
ഓമാങ് ദോദത്തിന്റെ കിക്ക് പുറത്തേക്ക് പോയി. ഇപ്പോൾ ബംഗ്ലാദേശിന് അനുകൂലമായ സാഹചര്യമായി.
റോണൻ സള്ളിവൻ പനേങ്ക ഷോട്ടിലൂടെ ഗോൾ നേടിയതോടെ ബംഗ്ലാദേശ് വിജയിച്ചു.

