പോർച്ചുഗൽ – നൈജീരിയ മത്സരം: സ്റ്റേഡിയത്തിൽ ആരാധകൻ കുഴഞ്ഞുവീണ് മരിച്ചു
ജൂൺ 10-ന് ലൈറിയയിലെ എസ്റ്റാഡിയോ ഡോ. മഗൽഹായസ് പെസോവയിൽ നടന്ന പോർച്ചുഗൽ-നൈജീരിയ സൗഹൃദ ഫുട്ബോൾ മത്സരത്തിന് തൊട്ടുമുമ്പ് 77 വയസ്സുകാരനായ ആരാധകൻ അന്തരിച്ചു.
മത്സരം തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് ആരാധകൻ കുഴഞ്ഞുവീണത്. കളിക്കാർ മത്സരത്തിനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം. സ്റ്റേഡിയത്തിലുണ്ടായിരുന്ന മെഡിക്കൽ സംഘം ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിച്ചു.
മത്സരശേഷം പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ (FPF) മരിച്ച ആരാധകന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു. 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം ഈ ആരാധകന്റെ സ്മരണയ്ക്കായി സമർപ്പിക്കാൻ പോർച്ചുഗൽ ദേശീയ ടീം തീരുമാനിച്ചു.
പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ പ്രസ്താവന
“ലൈറിയയിൽ നടന്ന മത്സരത്തിന് മുമ്പ് ഹൃദയാഘാതം മൂലം മരിച്ച ആരാധകന്റെ വിയോഗത്തിൽ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പോർച്ചുഗൽ – നൈജീരിയ മത്സരം കാണാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്.”
“സ്റ്റേഡിയത്തിലെ മെഡിക്കൽ സേവനങ്ങൾ ഉടനടി ഇടപെട്ടെങ്കിലും, ആശുപത്രിയിൽ വെച്ച് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.”
“തീവ്രമായ വേദനയുടെയും ദുഃഖത്തിന്റെയും ഈ നിമിഷത്തിൽ, പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനും ദേശീയ ടീമും ആരാധകന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.”
“2026-ലെ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സമർപ്പിക്കാൻ ദേശീയ ടീം എല്ലാവിധ പരിശ്രമങ്ങളും നടത്തും.”

