ഫുട്ബോൾ ട്രാൻസ്ഫർ ചട്ടങ്ങളിൽ വൻ മാറ്റത്തിനൊരുങ്ങി ഫിഫ; പുതിയ നിയമങ്ങൾ 2027 മുതൽ
ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഫിഫ പദ്ധതിയിടുന്നു. 2027 മുതൽ ഫുട്ബോൾ ട്രാൻസ്ഫർ ചട്ടങ്ങളിൽ സമൂലമായ അഴിച്ചുപണി നടത്താനാണ് ഫിഫയുടെ നീക്കം.
തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, അടുത്ത വർഷം ജനുവരി മുതൽ ക്ലബ്ബുകൾ എല്ലാ കളിക്കാരുടെ കരാറിലും നിർബന്ധമായും ‘റിലീസ് ക്ലോസ്’ ഉൾപ്പെടുത്തേണ്ടി വരും. പുതിയതായി നിർദ്ദേശിച്ചിരിക്കുന്ന ഈ സംവിധാനം വഴി, ട്രാൻസ്ഫർ ചർച്ചകളിൽ കളിക്കാർക്ക് കൂടുതൽ നേരിട്ടുള്ള പങ്ക് വഹിക്കാൻ സാധിക്കും. കൂടാതെ, ട്രാൻസ്ഫർ തുകയുടെ ഒരു നിശ്ചിത ശതമാനം പ്രതിഫലമായി കൈപ്പറ്റാനും കളിക്കാർക്ക് അവസരം ലഭിക്കും.
ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിലെ വിപ്ലവകരമായ മാറ്റമായാണ് ഇതിനെ വിലയിരുത്തുന്നത്. ട്രാൻസ്ഫർ നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും കളിക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഫിഫ ലക്ഷ്യമിടുന്നു.
ഈ പരിഷ്കാരങ്ങൾ അംഗീകരിക്കപ്പെട്ടാൽ, സമീപകാലത്ത് ഫുട്ബോൾ ട്രാൻസ്ഫർ സംവിധാനത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നായി ഇത് മാറും.

