close
ശനിയാഴ്‌ച, മെയ്‌ 16
Advertisement

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ചൈനയിൽ സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശം ഫിഫ ഒടുവിൽ സ്വന്തമാക്കി. ടൂർണമെന്റ് തുടങ്ങാൻ 27 ദിവസം മാത്രം ശേഷിക്കെയാണ് ചൈന മീഡിയ ഗ്രൂപ്പുമായി ഫിഫ ധാരണയിലെത്തിയത്. ഫിഫ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ തുകയ്ക്കാണ് ഈ കരാർ ഒപ്പിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2031 വരെ നടക്കാനിരിക്കുന്ന നാല് ലോകകപ്പ് മത്സരങ്ങളുടെ (പുരുഷ-വനിതാ വിഭാഗങ്ങളിലെ രണ്ടുവീതം ടൂർണമെന്റുകൾ) സംപ്രേഷണാവകാശമാണ് ഈ കരാറിലൂടെ ചൈനീസ് മീഡിയ ഗ്രൂപ്പിന് ലഭിച്ചത്. വടക്കേ അമേരിക്കയിൽ ജൂൺ 11-ന് ആരംഭിക്കുന്ന ലോകകപ്പിൽ ചൈനയ്ക്ക് യോഗ്യത ലഭിച്ചിട്ടില്ലെങ്കിലും, ഈ ടൂർണമെന്റ് ഉൾപ്പെടെയുള്ളവയുടെ സംപ്രേഷണം ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 6 കോടി ഡോളറിനാണ് 2026-ലെ ലോകകപ്പിന്റെ അവകാശം ചൈന സ്വന്തമാക്കിയതെന്നാണ് വിവരം. എന്നാൽ ഇതിന്റെ അഞ്ച് മടങ്ങ് തുകയായ 30 കോടി ഡോളറായിരുന്നു ഫിഫ ആദ്യം ലക്ഷ്യമിട്ടിരുന്നത്.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ സമയക്രമവും ചൈനയുമായുള്ള വലിയ വ്യത്യാസവും ഈ കരാറിനെ ബാധിച്ചിട്ടുണ്ട്. അതേസമയം, വരാനിരിക്കുന്ന ലോകകപ്പുകളിൽ ചൈനീസ് കമ്പനികൾ വലിയ സാമ്പത്തിക നിക്ഷേപം നടത്തുന്നുണ്ട്. ലെനോവോ ഉൾപ്പെടെയുള്ള പ്രമുഖ ചൈനീസ് കമ്പനികൾ ഇതിനകം തന്നെ ഫിഫയുടെ പ്രധാന സ്പോൺസർമാരാണ്. എന്നാൽ ഇന്ത്യയിലെ സംപ്രേഷണാവകാശത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.

Advertisement

Read Also:  ഐഎസ്എൽ: സമനിലയിൽ കുരുങ്ങി മോഹൻ ബഗാൻ; പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം നഷ്ടമായി
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.