ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിന് പിഴ ചുമത്തി യുവേഫ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിന് പിന്നാലെ റയൽ മാഡ്രിഡിന് 20,000 യൂറോ പിഴ ചുമത്തി യുവേഫ. സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിലുണ്ടായ കാലതാമസമാണ് ക്ലബ്ബിന് തിരിച്ചടിയായത്.
സമാനമായ രീതിയിൽ നിയമലംഘനം നടത്തിയതിന് ആഴ്‌സണലിനും പരിശീലകൻ മൈക്കൽ ആർട്ടെറ്റയ്ക്കും യുവേഫ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ച നടന്ന യൂറോപ്യൻ മത്സരങ്ങളുമായി ബന്ധപ്പെട്ട് യുവേഫ പുറപ്പെടുവിച്ച പുതിയ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനങ്ങൾ.
സാൻ മാമെസിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലേക്ക് വസ്തുക്കൾ എറിഞ്ഞതിന് അത്‌ലറ്റിക് ക്ലബ്ബിന് 16,875 യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. ക്ലബ് ബ്രൂഗസുമായുള്ള യൂത്ത് ലീഗ് മത്സരത്തിന് പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജൂവെനിൽ എ (Juvenil A) ടീമിനെതിരെയും യുവേഫ നടപടിയെടുത്തു. ഇതിന്റെ ഭാഗമായി കളിക്കാരൻ ജോസ് ഡേവിഡ് ഫെർണാണ്ടസ് ടോറസിന് മൂന്ന് മത്സരങ്ങളിൽ നിന്നും, പരിശീലകൻ ഏഞ്ചൽ ഡൊണാറ്റോയ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തി. മോശം പെരുമാറ്റത്തിന് ക്ലബ്ബിന് 2,500 യൂറോ പിഴയും വിധിച്ചു.
Real Madrid have been fined €20,000 by UEFA following their Champions League quarter-final first leg against Bayern Munich.
The sanction was issued due to the delayed start of the match at the Santiago Bernabéu.
UEFA also issued a warning to Arsenal and manager Mikel Arteta for a similar infraction in their match.
This is the latest in a series of sanctions handed out by UEFA for last week’s European fixtures.
Athletic Club were fined €16,875 for objects being thrown during their game at San Mamés.
Atlético Madrid’s Juvenil A team received multiple sanctions after their Youth League match against Club Brugge, including a three-match suspension for player José David Fernández Torres, a two-match ban for coach Ángel Donato, and a €2,500 fine for improper conduct.

