കാത്തിരിപ്പിന് വിരാമമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം ഇന്ന് രാത്രി ആരംഭിക്കുകയാണ്. ആദ്യ വിസിൽ മുഴങ്ങുന്നതിന് മുൻപേ ഫിഫ ലോകകപ്പ് 2026 ചരിത്രം കുറിച്ചുകഴിഞ്ഞു. മുൻപെങ്ങുമില്ലാത്ത റെക്കോർഡുകളും അവിസ്മരണീയമായ നിമിഷങ്ങളും നിറഞ്ഞ ഈ ലോകകപ്പ് എന്തുകൊണ്ട് വ്യത്യസ്തമാകുന്നു എന്നതിനുള്ള അഞ്ച് കാരണങ്ങൾ താഴെ പറയുന്നവയാണ്.
1. മൂന്ന് രാജ്യങ്ങൾ, ഒരു ലോകകപ്പ്: ചരിത്രത്തിലാദ്യം
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ ചേർന്ന് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി 16 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇത്രയും വിപുലമായ രീതിയിൽ നടക്കുന്ന ആദ്യ ലോകകപ്പാണിത്.
2. ഏറ്റവും വലിയ ലോകകപ്പ്; അട്ടിമറികൾക്ക് സാധ്യത
32 ടീമുകൾക്ക് പകരം ഇത്തവണ 48 രാജ്യങ്ങളാണ് കിരീടത്തിനായി പൊരുതുന്നത്. കൂടുതൽ മത്സരങ്ങൾക്കും വാശിയേറിയ പോരാട്ടങ്ങൾക്കും ഇത് വഴിയൊരുക്കും. അപ്രതീക്ഷിത ഫലങ്ങളും അട്ടിമറികളും ആദ്യ ദിനം മുതൽ തന്നെ പ്രതീക്ഷിക്കാം.
3. മെക്സിക്കോയുടെ ചരിത്ര നേട്ടം
മൂന്നാം തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമായി മെക്സിക്കോ മാറി. 1970, 1986 വർഷങ്ങളിലാണ് മെക്സിക്കോ മുൻപ് ലോകകപ്പിന് വേദിയായത്. ഫുട്ബോൾ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത്.
4. ഉദ്ഘാടന മത്സരം: ആവർത്തിക്കുന്ന ചരിത്രം
16 വർഷം മുൻപ്, 2010 ജൂൺ 11-ന് ജോഹന്നാസ്ബർഗിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. അതേ തീയതിയിൽ ഇന്ന് വീണ്ടും ഈ രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ പുതിയൊരു ചരിത്രത്തിന് വേദിയൊരുങ്ങുകയാണ്.
5. മെസ്സിയും റൊണാൾഡോയും അവസാന ലോകകപ്പിൽ?
ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കാലഘട്ടം എന്നാണ് അവസാനിക്കുകയെന്ന ചോദ്യം ഫുട്ബോൾ ലോകം ഏറെക്കാലമായി ചോദിക്കുന്നു. ലൂക്ക മോഡ്രിച്ചിനെയും ഗില്ലർമോ ഒച്ചുവയെയും പോലെ തലമുറകളുടെ താരങ്ങൾ ഇത്തവണയും മൈതാനത്തുണ്ടാകും. ഇവർ കളിക്കുന്ന അവസാന ലോകകപ്പാണിതെങ്കിൽ അത് കാണാൻ ആരാധകർക്ക് വലിയ ആകാംക്ഷയുണ്ടാകും.
ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഇന്ത്യ, ഇനിയാണ് സമയം. ഫിഫ ലോകകപ്പ് 2026-ലെ ഓരോ ഗോളിനും അട്ടിമറികൾക്കും അവിസ്മരണീയ നിമിഷങ്ങൾക്കും സാക്ഷിയാകാൻ ZEE5-ൽ കാണൂ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി ഭാഷകളിൽ മത്സരം ലഭ്യമാണ്.

