ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരെ പോർച്ചുഗൽ സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തെ പ്രതിരോധിച്ച് പരിശീലകൻ റോബർട്ടോ മാർട്ടിനസ് രംഗത്തെത്തി. മത്സരത്തിലുടനീളം റൊണാൾഡോയെ കളത്തിലിറക്കിയ തീരുമാനത്തെ ചോദ്യം ചെയ്തവർക്ക്, ഗോൾ നേടാൻ ഏറ്റവും അത്യാവശ്യമായ ഒരു സമയത്ത് ലോകത്തിലെ മികച്ച ഗോൾ വേട്ടക്കാരനെ പുറത്തിരുത്തുന്നത് അർത്ഥശൂന്യമാണെന്നായിരുന്നു മാർട്ടിനസിന്റെ മറുപടി.
ഈ മത്സരത്തിലും ഗോൾ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പ്രധാന ടൂർണമെന്റുകളിൽ തുടർച്ചയായി പത്ത് മത്സരങ്ങൾ ഗോളില്ലാതെ പൂർത്തിയാക്കിയിരിക്കുകയാണ് 41-കാരനായ റൊണാൾഡോ. മത്സരത്തിലുടനീളം ഒരു ഷോട്ടെങ്കിലും ലക്ഷ്യത്തിലേക്ക് പായിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. ആറ് ലോകകപ്പുകളിൽ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയെങ്കിലും, ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമാകാനുള്ള കാത്തിരിപ്പ് റൊണാൾഡോയ്ക്ക് ഇനിയും തുടരേണ്ടി വരും.
0 – Cristiano Ronaldo has now gone 10 consecutive major tournament games without scoring for Portugal (FIFA World Cup/EURO):
Advertisement33 shots
11 on target
0 goalsDrought. pic.twitter.com/PYQIHPgCkM
— OptaJoe (@OptaJoe) June 17, 2026
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ജാവോ നെവെസിലൂടെ പോർച്ചുഗൽ ലീഡ് നേടിയെങ്കിലും പിന്നീട് ആ മികവ് നിലനിർത്താൻ ടീമിന് കഴിഞ്ഞില്ല. ഗോൾ നേടിയതിന് ശേഷം പോർച്ചുഗൽ അമിത ജാഗ്രത പുലർത്തിയെന്നും, അത് എതിരാളികൾക്ക് പ്രതിരോധം ശക്തമാക്കാൻ അവസരമൊരുക്കിയെന്നും മാർട്ടിനസ് വിലയിരുത്തി. ഗ്രൂപ്പ് കെയിൽ ചൊവ്വാഴ്ച ഉസ്‌ബെക്കിസ്ഥാനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.

