2026 ഫിഫ ലോകകപ്പിലെ താരങ്ങളുടെ ശരീരത്തിലെ ടാറ്റൂകളും ബോഡി ആർട്ടുകളും ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. മൈതാനത്തെ അവരുടെ മികച്ച പ്രകടനങ്ങൾക്കൊപ്പം തന്നെ താരങ്ങളുടെ ഈ ടാറ്റൂകളും ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പല ആരാധകരും ഇതേ ടാറ്റൂകൾ പതിപ്പിക്കാറുമുണ്ട്.
കുടുംബം, വിശ്വാസം, വ്യക്തിത്വം, ലക്ഷ്യങ്ങൾ എന്നിവയാണ് ഇവരുടെ ടാറ്റൂകളിലെ പ്രധാന പ്രമേയങ്ങൾ. ഫിഫ 2026-ലെ പ്രമുഖ താരങ്ങളുടെ ബോഡി ആർട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു.
ലയണൽ മെസ്സി (അർജന്റീന)
അർജന്റീന ക്യാപ്റ്റന്റെ ശരീരത്തിലെ ശ്രദ്ധേയമായ ടാറ്റൂകളിൽ അമ്മ സെലിയയുടെ ചിത്രമുണ്ട്. യേശുക്രിസ്തു, ഭാര്യ അന്റോനെലയുമായി ചേർന്നുള്ള കിരീടത്തിന്റെ ചിത്രം, മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവരുടെ പേരുകളും ജനനതീയതികളും തുടങ്ങി നിരവധി ടാറ്റൂകൾ മെസ്സിയുടെ ശരീരത്തിലുണ്ട്.
പ്രമേയം: കുടുംബം
നെയ്മർ ജൂനിയർ (ബ്രസീൽ)
ഏറ്റവും കൂടുതൽ ടാറ്റൂകളുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് നെയ്മർ. 40-ലധികം ടാറ്റൂകൾ അദ്ദേഹത്തിനുണ്ട്. വിശ്വാസം, കുടുംബം, ഫുട്ബോൾ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇതിൽ ഭൂരിഭാഗവും. മകൻ ഡാവി ലൂക്കയുടെ പേര്, ‘ടുഡോ പാസ’ (എല്ലാം കടന്നുപോകും) എന്ന വാചകം, പ്രാർത്ഥിക്കുന്ന കൈകൾ, കിരീടങ്ങൾ, ബൈബിളിൽ നിന്നുള്ള വിവിധ രൂപങ്ങൾ എന്നിവ നെയ്മറുടെ ശരീരത്തിൽ പതിച്ചിട്ടുണ്ട്.
മെംഫിസ് ഡിപേ (നെതർലാൻഡ്സ്)
താരത്തിന്റെ പുറകിൽ പതിച്ചിരിക്കുന്ന വലിയ സിംഹത്തിന്റെ ടാറ്റൂ ആണ് ഏറെ പ്രശസ്തം. കൂടാതെ നെഞ്ചിലായി ‘ഡ്രീം ചേസർ’ എന്നെഴുതിയ ടാറ്റൂവും ഗാനയിലെ തന്റെ വേരുകളെയും ആത്മീയ വിശ്വാസങ്ങളെയും സൂചിപ്പിക്കുന്ന ഡിസൈനുകളും ഡിപേയുടെ ശരീരത്തിലുണ്ട്.
പ്രമേയം: വ്യക്തിത്വം
വിനീഷ്യസ് ജൂനിയർ (ബ്രസീൽ)
മൈക്കിൾ ജോർദാൻ, പെലെ, കോബി ബ്രയാന്റ്, മുഹമ്മദ് അലി എന്നീ നാല് കായിക ഇതിഹാസങ്ങളുടെ ചിത്രങ്ങൾ വിനീഷ്യസ് തന്റെ ശരീരത്തിൽ പതിപ്പിച്ചിട്ടുണ്ട്. താൻ ആഗ്രഹിക്കുന്ന ഉയരങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായാണ് അദ്ദേഹം ഇതിനെ കാണുന്നത്. ഇടതു തോളിൽ യേശുക്രിസ്തുവിന്റെ ചിത്രവും റോസാപ്പൂവ്, കണ്ണ്, സിംഹം, 10-ാം നമ്പർ ജഴ്സി ധരിച്ച ആൺകുട്ടി എന്നിവയുടെ ചിത്രങ്ങളും താരത്തിനുണ്ട്.
പ്രമേയം: ആദരാഞ്ജലി
ലൂക്കാസ് ഹെർണാണ്ടസ് (ഫ്രാൻസ്)
കഴുകൻ, ക്ലോക്ക് വർക്ക് ഡിസൈനുകൾ, ജ്യാമിതീയ പാറ്റേണുകൾ എന്നിവയാണ് ഈ ഫ്രഞ്ച് പ്രതിരോധതാരത്തിന്റെ ശരീരത്തിലുള്ള ടാറ്റൂകൾ. കൈകളിലും മറ്റുമായി സ്റ്റൈലിഷ് ഡിസൈനുകളും അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ ജെയിംസ് ഹെർണാണ്ടസിനും ടാറ്റൂകൾ ഉണ്ടെങ്കിലും ലൂക്കാസിനെപ്പോലെ കൂടുതൽ ഇല്ല.
പ്രമേയം: പ്രതീകാത്മകത
ജെയിംസ് റോഡ്രിഗസ് (കൊളംബിയ)
2014-ലെ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് നേട്ടം ആഘോഷിക്കുന്ന ടാറ്റൂ ഇദ്ദേഹത്തിനുണ്ട്. കൂടാതെ യേശുക്രിസ്തുവിന്റെ ചിത്രം, ചിറകുള്ള വജ്രം, തന്റെ കുടുംബാംഗങ്ങളുടെ പേരുകൾ എന്നിവയും പതിപ്പിച്ചിട്ടുണ്ട്. തന്റെ മക്കളായ സലോമി, സാമുവൽ എന്നിവരുടെ പേരുകൾ പതിച്ച ടാറ്റൂകളിൽ താരം പലപ്പോഴും ചുംബിക്കാറുണ്ട്.
പ്രമേയം: നേട്ടങ്ങൾ
നിക്കോളാസ് ഓട്ടമെൻഡി (അർജന്റീന)
ലോകകപ്പ് ട്രോഫിയുമായി നിൽക്കുന്ന ലയണൽ മെസ്സിയുടെ വലിയൊരു ചിത്രം ഓട്ടമെൻഡിയുടെ ശരീരത്തിലുണ്ട്. കൂടാതെ, വിവിധ ടിവി പരമ്പരകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പുറത്ത് പതിപ്പിച്ചിട്ടുണ്ട്.
അടിവയറ്റിൽ 2022-ലെ ലോകകപ്പ് ഉയർത്തുന്ന മെസ്സിയുടെ വലിയൊരു ടാറ്റൂ അദ്ദേഹത്തിനുണ്ട്. കൂടാതെ ബ്രേക്കിംഗ് ബാഡ് (വാൾട്ടർ വൈറ്റ്), പീക്കി ബ്ലൈൻഡേഴ്സ് (തോമസ് ഷെൽബി), വൈക്കിംഗ്സ് (റാഗ്നർ ലോത്ത്ബ്രോക്ക്), പ്രിസൺ ബ്രേക്ക് (മൈക്കൽ സ്കോഫീൽഡ്), ദി വാക്കിംഗ് ഡെഡ് (റിക്ക് ഗ്രിംസ്), ഗെയിം ഓഫ് ത്രോൺസ് (നൈറ്റ് കിംഗ്) തുടങ്ങിയ സീരീസുകളിലെ കഥാപാത്രങ്ങളെയും അദ്ദേഹം ശരീരത്തിൽ പതിപ്പിച്ചിട്ടുണ്ട്.
പ്രമേയം: ആദരാഞ്ജലി
ഡേവിഡ് റൗം (ജർമ്മനി)
കൈകളിലും കാലുകളിലുമായി നിരവധി ടാറ്റൂകൾ ഇദ്ദേഹത്തിനുണ്ട്. ഇതിൽ രസകരമായ ഉദ്ധരണികളും ഉൾപ്പെടുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വിറ്റ്സർലൻഡിനെതിരെ താൻ നൽകിയ നിർണ്ണായക പാസിനെ സൂചിപ്പിക്കുന്ന സ്വിസ് ക്രോസും കാലിലെ ഫുട്ബോൾ ടാറ്റൂവും ഇതിൽ ഉൾപ്പെടുന്നു.
പ്രമേയം: നേട്ടങ്ങൾ
ടാറ്റൂകൾ ഇല്ലാത്ത താരങ്ങൾ:
ശരീരത്തിൽ ടാറ്റൂകൾ പതിപ്പിക്കാൻ ഇഷ്ടപ്പെടാത്ത ചില പ്രമുഖ താരങ്ങൾ താഴെ പറയുന്നവരാണ്.

